Monday 5 December 2016

തുമ്പപ്പൂ പോലൊരു പെണ്ണ്.

Disclaimer: If any of the characters or situations in this write up have resemblance to those from the movie "Premam", it is strictly co-incidental.. :P
“നല്ല താമര ഇതള് പോലുള്ള കണ്ണ്.. ചുരുണ്ടു ഇടുപ്പറ്റം വരെ പനങ്കുല പോലെ ഉള്ള മുടി.. നല്ല മുല്ലപ്പൂ മൊട്ടു പോലുള്ള പല്ല്.. അവളുടെ കൈകളിലെ കുപ്പിവളകൾ അവളെ കിന്നാരം പറഞ്ഞു ചിരിപ്പിക്കാറുണ്ടാവാം.. അവളുടെ കാലുകളിൽ കിടക്കുമ്പോൾ ആ സ്വർണ പാദസരങ്ങൾക്കു ചിലപ്പോ നാണം തോന്നീട്ടുണ്ടാവാം.. “
***
രാവിലെ കുളിച്ചു ഒരു തുളസിക്കതിർ മുടിയിൽ ചൂടി ചന്ദന കുറിയിട്ടു അയലത്തെ കൂട്ടുകാരീടെ കൂടെ അടക്കം പറഞ്ഞു ചിരിച്ചു അവൾ കടന്നു പോവുമ്പോൾ ഞങ്ങൾക്കൊക്കെ സ്വർഗം കിട്ടിയ ഒരു പ്രതീതി.. ഇതിനല്ലെങ്കിൽ ഒരു പണിയും ഇല്ലാത്ത ഞാനും കണ്ണനും രവിയും ഒക്കെ അതിരാവിലെ എഴുന്നേറ്റു ക്ഷേത്ര പരിസരത്തു പോയി ചുറ്റിപറ്റി നിൽക്കോ!
ഞങ്ങടെ നാട്ടിൻപുറത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം എന്ന് വേണമെങ്കിൽ അവളെ പറയാം.. ഗ്രാമപച്ചയിൽ പട്ടു പാവാട ഉടുത്തു ഒരു പൂമ്പാറ്റയെ പോലെ അവൾ പാറി നടക്കും.. ഇത്ര ശാലീനതയും ചന്തവും ഉള്ള ഒരു പെണ്ണ്..ഞങ്ങളാരും മറ്റൊരിടത്തു കണ്ടിട്ടില്ല! സത്യം! ഞങ്ങൾക്കൊക്കെ അവൾ ഒന്ന് നോക്കണേ എന്ന ഒരു പ്രാർത്ഥന മാത്രം!
***
പത്താം ക്ലാസും ഗുസ്തിയും കളിച്ചു നടക്കുന്ന ഞങ്ങൾക്കൊക്കെ അവളോട് വലിയ ബഹുമാനമാ. അവൾക്കു പന്ത്രണ്ടാം ക്ലാസ്സിൽ റാങ്ക്!
ആഹ്, അത് പോട്ടെ.. അവളെ ഫാഷൻ ഡിസൈനിങ് ഏതാണ്ട് പഠിപ്പിക്കാൻ കഴിഞ്ഞ മാസം ബാംഗ്ലൂർ കോളേജിൽ കൊണ്ടാക്കി.. അന്ന് അമ്പലത്തിൽ വന്നത് ഒരു മാമ്പഴ മഞ്ഞ പാട്ടുപ്പാവാട ഉടുത്തു ആയിരുന്നു.. ശോ! ഇപ്പഴും കണ്ണിൽ ഇങ്ങനെ നില്ക്കാ അവളുടെ രൂപം! കവലയിൽ സൊറ പറഞ്ഞിരുന്ന ഞങ്ങൾ അണ്ടി പോയ അണ്ണാന്മാരെ പോലെ അവളുടെ വണ്ടി ദൂരേക്ക് മായുന്നത് നോക്കിയിരുന്നു..
***
കണ്ണനാണ് കുറച്ചു മുൻപ് പറഞ്ഞത് അവൾ അവധിക്കു വന്നിട്ടുണ്ട് എന്ന്.. പിന്നെ ഒന്നും ഓർത്തില്ല.. സൈക്കിളും എടുത്തു ഞങ്ങൾ മൂവർസംഘം അവളുടെ വീടിന്റെ പിന്നാമ്പുറത്തുള്ള ഇടവഴിയിലേക്ക്..
ഞങ്ങളുടെ ദിവസങ്ങൾക്കു വന്ന നിറം മങ്ങൽ അവൾക്കു അറിയില്ലല്ലോ..
***
പശുവിനെ കൊണ്ട് പോവുന്നതിനിടയിൽ ശാരദേടത്തി ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി ഒരു ഡയലോഗ്," ഇങ്ങനെ മൂന്നെണ്ണം ഇവിടെയൊക്കെ ഉണ്ടോ!" ചൂളിപ്പോയി! തല താഴ്ത്തി ഞങ്ങൾ അവളുടെ വീടിന്റെ മതിലിനോട് ചേർന്ന് എത്തി വലിഞ്ഞൊന്നു നോക്കി.. ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ തുമ്പപ്പൂ പെണ്ണിനെ കാണാൻ!
ഞങ്ങൾ കണ്ടു.. ചൂല് പോലെ തോളറ്റം മാത്രം വരെ മുടിയുള്ള.. ഒരു ജീൻസും ടോപ്പും ഇട്ട.. പരിഷ്കാരിയായ.. ഒരു ബാംഗ്ലൂർകാരിയെ..
***
തിരിച്ചു കവലക്കു സൈക്കിൾ ചവുട്ടുമ്പോൾ ആദ്യം ആരും ഒന്നും മിണ്ടിയില്ല..
പിന്നെ എന്നത്തേയും പോലെ കണ്ണൻ മൗനം ഭേദിച്ചു!
"തുമ്പപ്പൂ പോലൊരു പെണ്ണ്! അയ്യേ! ഇവളോ? "
അന്ന് കണ്ണ് നിറയുന്ന വരെ ഞങ്ങൾ ചിരിച്ചു ..
ഞങ്ങൾക്ക് ഓർത്തു പൊട്ടിച്ചിരിക്കാൻ അങ്ങനെ ഒരു കാരണം കൂടെ!
***

Monday 10 October 2016

വിദ്യാരംഭം..


മുത്തശ്ശൻ രാവിലെ തന്നെ ചാരുകസേരയിൽ കാലും നീട്ടി ഇരുപ്പാണ്..ഞങ്ങൾ നാട്ടിൽ എത്തിയതിന്റെ സന്തോഷം ആ മുഖത്ത് ഇങ്ങനെ തെളിഞ്ഞു കാണാം.
--------
രണ്ടു വർഷത്തിൽ ഒരിക്കെ വരുന്ന എനിക്ക് നാടും തറവാടും അമ്പലവും പൂവും പുല്ലും എല്ലാം വല്യ അതിശയമാ! ഇത്തിരി ഉള്ളപ്പോൾ അച്ഛനും അമ്മയും കാനഡയിലേക്ക് പറിച്ചു നട്ടതാ ഞങ്ങൾ രണ്ടാളെയും. അവള്ക്കു നാടൊന്നും അത്ര ഇഷ്ടമല്ല. വൃത്തി ഇല്ല സംസ്കാരം ഇല്ല എന്നൊക്കെ പറയും. എനിക്ക് അങ്ങനെയല്ല. ഇവിടുത്തെ കാറ്റും മണവും എല്ലാം ഒത്തിരി ഇഷ്ട്ടാ! അതല്ലേ നാട്ടിൽ പോവാണെന്നു പറയുമ്പോൾ ഞാൻ അവരേക്കാളുമൊക്കെ സന്തോഷിക്കുന്നത്!
--------
വിദ്യാരംഭം!
വര്ഷങ്ങള്ക്കു മുൻപ് മുത്തശ്ശൻ എന്നെ അമ്പലത്തിൽ കൊണ്ട് പോയി അരിയിൽ അക്ഷരങ്ങൾ എഴുതിച്ചു നാവിൽ മോതിരം കൊണ്ട് ഹരിശ്രീ എഴുതിച്ചതു.. മനസ്സിന്റെ അടിത്തട്ടിൽ ചിതറി കിടക്കുന്ന കുറെ ഓർമ്മചിത്രങ്ങൾ...
ഇന്ന് ദേ മുത്തശ്ശൻ എന്നോട് മൂപ്പർക്ക് ഹരിശ്രീ കുറിച്ച് കൊടുക്കാൻ ഏല്പിച്ചിരിക്കുകയാ!
----------
ടാബ്ലെറ്റിൽ വിരൽ ഓടിക്കുമ്പോൾ ലോകം കൈക്കുമ്പിളിൽ ചുരുങ്ങുന്നതു മുത്തശ്ശന് എന്നും അതിശയം ആണ്! കൊച്ചു മക്കളോട് Skype ചാറ്റിങ് ചെയ്യാൻ ഈ എഴുപതാം വയസ്സിൽ മനസ്സ് കാണിക്കുന്നത് എനിക്കൊരു ഞെട്ടലോടെയേ നോക്കിക്കാണാൻ പറ്റുള്ളൂ!
ടാബ്ലെറ്റിൽ doodle എടുത്തു ആ വിറയ്ക്കുന്ന കൈ ചേർത്ത് പിടിച്ചു ഞാൻ എഴുതിപ്പിച്ചു...
ഹരിശ്രീ ഗണപതയെ നമ:
അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമ:
-------
വിദ്യാരംഭം!

Wednesday 28 September 2016

സമയം!

മുംബൈ മഹാനഗരം.. വി ടി സ്റ്റേഷന്റെ മുന്നിൽ ഞാൻ ഇങ്ങനെ നില്ക്കാ.. വണ്ടികളും മനുഷ്യന്മാരും ചീറി പായുന്നു.. എന്തിനു.. ഒന്ന് കണ്ണടച്ച് തുറന്നാൽ ദിവസം കഴിഞ്ഞു.. എല്ലാത്തിനും ഇവിടെ ഭയങ്കര വേഗത.. ആർക്കും ആരെയും നോക്കാനോ ഒന്ന് ചിരിക്കാനോ സമയം ഇല്ല.. സമയം.. അതാണ് ഇവിടെ എല്ലാവര്ക്കും ഇല്ലാത്തതു.. അതോ ഇനി ഇല്ല എന്ന് നടിക്കുക ആണോ! ആ! എനിക്കറിയില്ല..
കടത്തിണ്ണയിൽ നാട്ടുവർത്തമാനം പറഞ്ഞു സമയത്തെ കൊന്നത് ഓർക്കുമ്പോൾ ചിരി വരുന്നു.. അന്ന് കൂട്ടുകാരോടൊപ്പം ഇരുന്നു, തിടുക്കത്തിൽ പോണ സൈക്കിളെകാരനോട് വായുഗുളിക വാങ്ങിക്കാൻ പോവാണോ എന്ന് ചോദിച്ചത് ദേ ഇന്നലെ കഴിഞ്ഞ പോലെ!!
എല്ലാവരും ഓരോ വഴിക്കു! സതീശൻ അങ്ങ് എറണാകുളത്തു.. ഉണ്ണി അവന്റെ അച്ഛന്റെ തയ്യൽ കടയിൽ അങ്ങ് കൂടി.. സുബൈർ മലപ്പുറത്ത് തുണി കച്ചവടം.. ഞാൻ ഇത്തിരി പഠിച്ചു പോയി എന്ന കുറ്റത്താൽ ഇങ്ങു മുംബൈയിൽ.. താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. വീട്ടുകാർ നിർബന്ധിച്ചു.. ഇങ്ങു പോന്നു.. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ്.. എല്ലാ ചെലവും കഴിഞ്ഞു ഒരു അയ്യായിരം രൂപ അച്ഛന് അയച്ചു കൊടുക്കാറുണ്ട്.. ഞാൻ പിന്നെ പണ്ടേ സേവ് ചെയ്യാറില്ല.
ദിവസങ്ങൾ ഇങ്ങനെ പോവാ. ഇവിടെ വന്നിട്ട് ഇപ്പൊ എന്ത് ഉണ്ടായി എന്ന് ചോദിച്ചാൽ സത്യം പറയാലോ! ഒന്നും ഉണ്ടായില്ല. പിന്നെ ഈ നാട്ടുകാരോടോപ്പും ഞാനുo സമയത്തിന്നെ കയ്യിൽ മുറുക്കെ പിടിച്ചു ഇങ്ങനെ നടക്കും. അല്ല ഓടും!! നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ!!

Thursday 5 May 2016

Old age home...!

Clock ticked 10.
He passed an ordering look..
The old lady lifted the bag.
Hefty of clothes of memories,
Packed of books of lullabies.
She was deserted..
With no ray of hope left in her!!
She stepped down..
The heavy heart was still beating!
 
***
The luxury car entered the premises.
She could see many faces,
weeping within..
They welcomed her with empathy,
One more member to the family!
***
He counted the currency!
Lakhs and some!
She sighed, the price for the trade!!
***
He signed the papers, and for one last time,
Turned towards her to waive goodbye!
Her wrinkled arms held his!
***
He felt the same warmth he had,
Everytime when she caressed him,
Everytime when she cuddled him,
Everytime when she nestled him!
***
He took off his hands from hers.
Walked down the steps,
 
With a thud in his heart!!