Showing posts with label Fiction. Show all posts
Showing posts with label Fiction. Show all posts

Monday, 5 December 2016

തുമ്പപ്പൂ പോലൊരു പെണ്ണ്.

Disclaimer: If any of the characters or situations in this write up have resemblance to those from the movie "Premam", it is strictly co-incidental.. :P
“നല്ല താമര ഇതള് പോലുള്ള കണ്ണ്.. ചുരുണ്ടു ഇടുപ്പറ്റം വരെ പനങ്കുല പോലെ ഉള്ള മുടി.. നല്ല മുല്ലപ്പൂ മൊട്ടു പോലുള്ള പല്ല്.. അവളുടെ കൈകളിലെ കുപ്പിവളകൾ അവളെ കിന്നാരം പറഞ്ഞു ചിരിപ്പിക്കാറുണ്ടാവാം.. അവളുടെ കാലുകളിൽ കിടക്കുമ്പോൾ ആ സ്വർണ പാദസരങ്ങൾക്കു ചിലപ്പോ നാണം തോന്നീട്ടുണ്ടാവാം.. “
***
രാവിലെ കുളിച്ചു ഒരു തുളസിക്കതിർ മുടിയിൽ ചൂടി ചന്ദന കുറിയിട്ടു അയലത്തെ കൂട്ടുകാരീടെ കൂടെ അടക്കം പറഞ്ഞു ചിരിച്ചു അവൾ കടന്നു പോവുമ്പോൾ ഞങ്ങൾക്കൊക്കെ സ്വർഗം കിട്ടിയ ഒരു പ്രതീതി.. ഇതിനല്ലെങ്കിൽ ഒരു പണിയും ഇല്ലാത്ത ഞാനും കണ്ണനും രവിയും ഒക്കെ അതിരാവിലെ എഴുന്നേറ്റു ക്ഷേത്ര പരിസരത്തു പോയി ചുറ്റിപറ്റി നിൽക്കോ!
ഞങ്ങടെ നാട്ടിൻപുറത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം എന്ന് വേണമെങ്കിൽ അവളെ പറയാം.. ഗ്രാമപച്ചയിൽ പട്ടു പാവാട ഉടുത്തു ഒരു പൂമ്പാറ്റയെ പോലെ അവൾ പാറി നടക്കും.. ഇത്ര ശാലീനതയും ചന്തവും ഉള്ള ഒരു പെണ്ണ്..ഞങ്ങളാരും മറ്റൊരിടത്തു കണ്ടിട്ടില്ല! സത്യം! ഞങ്ങൾക്കൊക്കെ അവൾ ഒന്ന് നോക്കണേ എന്ന ഒരു പ്രാർത്ഥന മാത്രം!
***
പത്താം ക്ലാസും ഗുസ്തിയും കളിച്ചു നടക്കുന്ന ഞങ്ങൾക്കൊക്കെ അവളോട് വലിയ ബഹുമാനമാ. അവൾക്കു പന്ത്രണ്ടാം ക്ലാസ്സിൽ റാങ്ക്!
ആഹ്, അത് പോട്ടെ.. അവളെ ഫാഷൻ ഡിസൈനിങ് ഏതാണ്ട് പഠിപ്പിക്കാൻ കഴിഞ്ഞ മാസം ബാംഗ്ലൂർ കോളേജിൽ കൊണ്ടാക്കി.. അന്ന് അമ്പലത്തിൽ വന്നത് ഒരു മാമ്പഴ മഞ്ഞ പാട്ടുപ്പാവാട ഉടുത്തു ആയിരുന്നു.. ശോ! ഇപ്പഴും കണ്ണിൽ ഇങ്ങനെ നില്ക്കാ അവളുടെ രൂപം! കവലയിൽ സൊറ പറഞ്ഞിരുന്ന ഞങ്ങൾ അണ്ടി പോയ അണ്ണാന്മാരെ പോലെ അവളുടെ വണ്ടി ദൂരേക്ക് മായുന്നത് നോക്കിയിരുന്നു..
***
കണ്ണനാണ് കുറച്ചു മുൻപ് പറഞ്ഞത് അവൾ അവധിക്കു വന്നിട്ടുണ്ട് എന്ന്.. പിന്നെ ഒന്നും ഓർത്തില്ല.. സൈക്കിളും എടുത്തു ഞങ്ങൾ മൂവർസംഘം അവളുടെ വീടിന്റെ പിന്നാമ്പുറത്തുള്ള ഇടവഴിയിലേക്ക്..
ഞങ്ങളുടെ ദിവസങ്ങൾക്കു വന്ന നിറം മങ്ങൽ അവൾക്കു അറിയില്ലല്ലോ..
***
പശുവിനെ കൊണ്ട് പോവുന്നതിനിടയിൽ ശാരദേടത്തി ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി ഒരു ഡയലോഗ്," ഇങ്ങനെ മൂന്നെണ്ണം ഇവിടെയൊക്കെ ഉണ്ടോ!" ചൂളിപ്പോയി! തല താഴ്ത്തി ഞങ്ങൾ അവളുടെ വീടിന്റെ മതിലിനോട് ചേർന്ന് എത്തി വലിഞ്ഞൊന്നു നോക്കി.. ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ തുമ്പപ്പൂ പെണ്ണിനെ കാണാൻ!
ഞങ്ങൾ കണ്ടു.. ചൂല് പോലെ തോളറ്റം മാത്രം വരെ മുടിയുള്ള.. ഒരു ജീൻസും ടോപ്പും ഇട്ട.. പരിഷ്കാരിയായ.. ഒരു ബാംഗ്ലൂർകാരിയെ..
***
തിരിച്ചു കവലക്കു സൈക്കിൾ ചവുട്ടുമ്പോൾ ആദ്യം ആരും ഒന്നും മിണ്ടിയില്ല..
പിന്നെ എന്നത്തേയും പോലെ കണ്ണൻ മൗനം ഭേദിച്ചു!
"തുമ്പപ്പൂ പോലൊരു പെണ്ണ്! അയ്യേ! ഇവളോ? "
അന്ന് കണ്ണ് നിറയുന്ന വരെ ഞങ്ങൾ ചിരിച്ചു ..
ഞങ്ങൾക്ക് ഓർത്തു പൊട്ടിച്ചിരിക്കാൻ അങ്ങനെ ഒരു കാരണം കൂടെ!
***

Monday, 10 October 2016

വിദ്യാരംഭം..


മുത്തശ്ശൻ രാവിലെ തന്നെ ചാരുകസേരയിൽ കാലും നീട്ടി ഇരുപ്പാണ്..ഞങ്ങൾ നാട്ടിൽ എത്തിയതിന്റെ സന്തോഷം ആ മുഖത്ത് ഇങ്ങനെ തെളിഞ്ഞു കാണാം.
--------
രണ്ടു വർഷത്തിൽ ഒരിക്കെ വരുന്ന എനിക്ക് നാടും തറവാടും അമ്പലവും പൂവും പുല്ലും എല്ലാം വല്യ അതിശയമാ! ഇത്തിരി ഉള്ളപ്പോൾ അച്ഛനും അമ്മയും കാനഡയിലേക്ക് പറിച്ചു നട്ടതാ ഞങ്ങൾ രണ്ടാളെയും. അവള്ക്കു നാടൊന്നും അത്ര ഇഷ്ടമല്ല. വൃത്തി ഇല്ല സംസ്കാരം ഇല്ല എന്നൊക്കെ പറയും. എനിക്ക് അങ്ങനെയല്ല. ഇവിടുത്തെ കാറ്റും മണവും എല്ലാം ഒത്തിരി ഇഷ്ട്ടാ! അതല്ലേ നാട്ടിൽ പോവാണെന്നു പറയുമ്പോൾ ഞാൻ അവരേക്കാളുമൊക്കെ സന്തോഷിക്കുന്നത്!
--------
വിദ്യാരംഭം!
വര്ഷങ്ങള്ക്കു മുൻപ് മുത്തശ്ശൻ എന്നെ അമ്പലത്തിൽ കൊണ്ട് പോയി അരിയിൽ അക്ഷരങ്ങൾ എഴുതിച്ചു നാവിൽ മോതിരം കൊണ്ട് ഹരിശ്രീ എഴുതിച്ചതു.. മനസ്സിന്റെ അടിത്തട്ടിൽ ചിതറി കിടക്കുന്ന കുറെ ഓർമ്മചിത്രങ്ങൾ...
ഇന്ന് ദേ മുത്തശ്ശൻ എന്നോട് മൂപ്പർക്ക് ഹരിശ്രീ കുറിച്ച് കൊടുക്കാൻ ഏല്പിച്ചിരിക്കുകയാ!
----------
ടാബ്ലെറ്റിൽ വിരൽ ഓടിക്കുമ്പോൾ ലോകം കൈക്കുമ്പിളിൽ ചുരുങ്ങുന്നതു മുത്തശ്ശന് എന്നും അതിശയം ആണ്! കൊച്ചു മക്കളോട് Skype ചാറ്റിങ് ചെയ്യാൻ ഈ എഴുപതാം വയസ്സിൽ മനസ്സ് കാണിക്കുന്നത് എനിക്കൊരു ഞെട്ടലോടെയേ നോക്കിക്കാണാൻ പറ്റുള്ളൂ!
ടാബ്ലെറ്റിൽ doodle എടുത്തു ആ വിറയ്ക്കുന്ന കൈ ചേർത്ത് പിടിച്ചു ഞാൻ എഴുതിപ്പിച്ചു...
ഹരിശ്രീ ഗണപതയെ നമ:
അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമ:
-------
വിദ്യാരംഭം!

Wednesday, 28 September 2016

സമയം!

മുംബൈ മഹാനഗരം.. വി ടി സ്റ്റേഷന്റെ മുന്നിൽ ഞാൻ ഇങ്ങനെ നില്ക്കാ.. വണ്ടികളും മനുഷ്യന്മാരും ചീറി പായുന്നു.. എന്തിനു.. ഒന്ന് കണ്ണടച്ച് തുറന്നാൽ ദിവസം കഴിഞ്ഞു.. എല്ലാത്തിനും ഇവിടെ ഭയങ്കര വേഗത.. ആർക്കും ആരെയും നോക്കാനോ ഒന്ന് ചിരിക്കാനോ സമയം ഇല്ല.. സമയം.. അതാണ് ഇവിടെ എല്ലാവര്ക്കും ഇല്ലാത്തതു.. അതോ ഇനി ഇല്ല എന്ന് നടിക്കുക ആണോ! ആ! എനിക്കറിയില്ല..
കടത്തിണ്ണയിൽ നാട്ടുവർത്തമാനം പറഞ്ഞു സമയത്തെ കൊന്നത് ഓർക്കുമ്പോൾ ചിരി വരുന്നു.. അന്ന് കൂട്ടുകാരോടൊപ്പം ഇരുന്നു, തിടുക്കത്തിൽ പോണ സൈക്കിളെകാരനോട് വായുഗുളിക വാങ്ങിക്കാൻ പോവാണോ എന്ന് ചോദിച്ചത് ദേ ഇന്നലെ കഴിഞ്ഞ പോലെ!!
എല്ലാവരും ഓരോ വഴിക്കു! സതീശൻ അങ്ങ് എറണാകുളത്തു.. ഉണ്ണി അവന്റെ അച്ഛന്റെ തയ്യൽ കടയിൽ അങ്ങ് കൂടി.. സുബൈർ മലപ്പുറത്ത് തുണി കച്ചവടം.. ഞാൻ ഇത്തിരി പഠിച്ചു പോയി എന്ന കുറ്റത്താൽ ഇങ്ങു മുംബൈയിൽ.. താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. വീട്ടുകാർ നിർബന്ധിച്ചു.. ഇങ്ങു പോന്നു.. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ്.. എല്ലാ ചെലവും കഴിഞ്ഞു ഒരു അയ്യായിരം രൂപ അച്ഛന് അയച്ചു കൊടുക്കാറുണ്ട്.. ഞാൻ പിന്നെ പണ്ടേ സേവ് ചെയ്യാറില്ല.
ദിവസങ്ങൾ ഇങ്ങനെ പോവാ. ഇവിടെ വന്നിട്ട് ഇപ്പൊ എന്ത് ഉണ്ടായി എന്ന് ചോദിച്ചാൽ സത്യം പറയാലോ! ഒന്നും ഉണ്ടായില്ല. പിന്നെ ഈ നാട്ടുകാരോടോപ്പും ഞാനുo സമയത്തിന്നെ കയ്യിൽ മുറുക്കെ പിടിച്ചു ഇങ്ങനെ നടക്കും. അല്ല ഓടും!! നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ!!

Thursday, 28 May 2015

PIZZA....

Rose was staring through the window.. With so much struggle, she finished reading"PIZZA".. "Mum, how does it taste??"... The reply, is as always silence!! Mother tightened her hand and pulled her farther from there... They walked towards the street.. Little Rose was turning back and peeping through the window once again!! She was sure that it was something mouth watering!!

They sat down in the street.. Some coins which fell into the vessel did not make any noise.. as her mother does!! She wondered why.. The little heart could not find an answer!!


Rose noticed a mom, dad and a well dressed tiny girl passing through.. Girl threw a cover and shouted with anger,"I dont want this damn flavour.... I hate this"!!! She was grumbling with anger.. They walked away...

Little Rose told to herself "flavour"!! She sighed.. 


After a while, she saw the same man heading towards them.. He lent her something, she took it from him.. "Thanks", she said in a very low voice..The gentleman smiled and walked away.... Curious her, opened the packet.. She found those bold colourful words, "PIZZA"... She jumped in excitement.. She hugged her mum tightly and kissed her.. Mother gave a pale smile!!

That man joined his wife and daughter... And went to the PIZZA shoppe to get his daughter her favorite flavoured PIZZA!!!


Tuesday, 4 March 2014

Maria found the right one!!!

Those days...
Maria was helpless and clueless...
She knew within that Jewel,the one who walks with her is not really close to her heart!!
Though Jewel tries her best to show off that they were best friends, Maria had no such feeling left for her since long back!!
Wearing same-to-same out fits or preaching to be best buddies sounded irritating to her...
She could realise that Jewel was such that in no way they are compatible!!
She feared if she remains as the other's shadow forever!!
And, will she ever could open up that Jewel matters the least to her...

***

Days passed!!!
The unbearable character of Jewel made Maria speak out the reality...Yes!! Atlast, she gained the strength to speak out the reality...
And, the so called best buddies parted!!
Afterall, there was no real bond between them to part at all!!
And then, Cathy came to her life... Maria Could find her to be so loving and genuine...
They, in a very short span turned best friends...
Now, they cant sleep without talking atleast a word to each other...                                         No more show offs and claims!!!
They had the love and care for each other...In its true sense...


***
Maria murmured within...
Why did I waste so many years for someone who is not worth it!!
Who can be only selfish to make her own things!!
Who is so dominating and artificial!!!
Who always failed to be a good friend(though not a best friend) atleast!!
Plenty of thoughts flew through her mind..





Her mobile flashed, "Good night dearie", text from Cathy...
Maria sighed with relief and slept peacefully...

Monday, 16 September 2013

എനിക്കും ഉണ്ടൊരോണം..

രണ്ടു.. നാല്.. ആറ്.. ഏഴു.. എട്ടു..
ഞാൻ ഭാസ്കരേട്ടന്റെ കടയിലേക്ക് നടന്നു..
എട്ടു രൂപ.. ഞാൻ വീണ്ടും വീണ്ടും എണ്ണി നോക്കി..
*****


ഞാൻ ആരാണെന്നല്ലേ???
എന്റെ പേര് അപ്പു.. നാലാം ക്ലാസ്സിൽ പഠിത്തം നിർത്തേണ്ടി വന്നു.. 
അച്ഛൻ കുഞ്ഞിലേ ഞങ്ങളെ വിട്ടു പോയി..
എനിക്ക് ഇളയത് മാളു.. അവൾ ഇപ്പൊ മൂന്നിലാ..
അവളെ എനിക്ക് ഒത്തിരി പഠിപ്പിക്കണം..വലിയ ആളാക്കണം..
എന്റെ അമ്മ ഒന്ന് ചിരിച്ചു കണ്ടിട്ട് കൊല്ലം ഒരുപാടായി..

റെയിൽവേ സ്റ്റേഷനിൽ പുസ്തകം വിറ്റു എത്ര സമ്പാദിക്കാനാ???
ഹും.. ഒരു നാലാം ക്ലാസ്സുകാരന് പിന്നെ എന്ത് ജോലി കിട്ടാനാ?? 

എനിക്ക് പരാതിയില്ല.. ഈശ്വരൻ ഓരോന്ന് വിധിക്കും,, നമ്മൾ അത് അങ്ങ് അനുസരിക്കും..
*****
ഇന്ന് തിരുവോണം.. പത്രത്തിൽ പറയുന്ന പോലെ എനിക്ക് ഓണത്തെ കുറിച്ച് ഓർക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ഒന്നുമില്ല.. അച്ഛൻ പതിവിലും അധികം ഫിറ്റ്‌ ആയി അമ്മയെ തല്ലുന്ന ഓണം.. കൂട്ടുകാര് സദ്യ ഉണ്ണുമ്പോൾ കഞ്ഞി കിട്ടിയാൽ അതിഭാഗ്യം.. ഹും.. ഞാൻ അതൊന്നും ഓർക്കാൻ ഇഷ്ട്ടപ്പെടുന്നില്ല.. 

ഇന്ന് എന്റെ മാളൂട്ടി എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു..അവൾക്കു മുറ്റത്തു പൂ ഇടണം പോലും..അവൾ കുഞ്ഞല്ലേ.. അവള്ക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ?? കുഞ്ഞു കുഞ്ഞു ആശകൾ???


മുറ്റത്തു പൂവോക്കെയുണ്ട്..
ആരുടെയൊക്കെയോ ഔദാര്യത്തിൽ തല ചായ്ക്കാൻ ഒരിടം..
പൂ പറിച്ചാൽ ഭാനുവേടത്തിക്ക് ഇനി അത് മതി..
അത് എന്തായാലും വേണ്ട..
*****
ഇന്നലെ മുതലാളി ഒരു ഇരുപതു രൂപടെ നോട്ട് കയ്യിൽ വച്ച് തന്നു.. എന്നിട്ട് ഒരു ഡയലോഗ് "ഇത്തവണ  ഓണം അടിച്ചു പൊളിക്കണം ട്ടോ.." അയാള്ടെ മുഖത്ത് നോക്കാൻ ഞാൻ മെനക്കെട്ടില്ല..

ഹും.. പത്തു രൂപ ദാമുവേട്ടന് കടയിൽ കൊടുത്തു.. പത്തെങ്കിൽ പത്തു.. അത്രയ്ക്ക് കടം കുറഞ്ഞല്ലോ..  നടക്കുന്ന വഴിക്ക് ഒരു പാവം അമ്മൂമ്മ കൈ നീട്ടി.. "മോനെ.. വല്ലതും തായോ.." രണ്ടു രൂപ അവർക്കും കൊടുത്തു.. ഇനി ഞാനും എട്ടു രൂപയും..

നോക്കാം.. ഇത്തിരി പൂവ്.. കുറച്ചു പഴകിയതാണെങ്കിലും സാരമില്ല.. മാളൂട്ടിക്കു സന്തോഷം ആവുമല്ലോ???
*****
"ഭാസ്കരേട്ടാ, ഇത്തിരി പൂവ്.. ഞാൻ എട്ടു രൂപ നീട്ടി.. ഭാസ്കരേട്ടൻ സഹതാപത്തോടെ എന്നെ നോക്കി.. ഞാൻ ഒന്ന് ചിരിച്ചു.. പിന്നെന്തു ചെയ്യാൻ???
ആ വലിയ മനുഷ്യൻ ഒരു പാക്കറ്റ് പൂ എന്റെ കയ്യിൽ വച്ച് തന്നു.. "ഇരുപതു രൂപടെ പാക്കറ്റ് ആണ്.. നീ വെച്ചോടാ.". എന്റെ കണ്ണ് കലങ്ങിയത് ഭാസ്കരേട്ടൻ കണ്ടു കാണും.. ഞാൻ തിരിഞ്ഞു നടന്നു..
*****
മാളൂട്ടി പടിക്കൽ നില്പ്പുണ്ട്.. ആ കുഞ്ഞു കണ്ണുകളിലെ പ്രതീക്ഷ ഞാൻ കണ്ടു.. 
ഞാൻ ആ പാക്കറ്റ് അവൾക്കു നേരെ നീട്ടി.. അവൾ അത് തട്ടിപ്പറിച്ചു  മുറ്റത്തു ചെന്നിരിന്നു.. പിന്നെ ഓരോ പൂവായി ഭംഗിയിൽ വച്ചു.. "അമ്മേ.. ഓടി വാ.. നമ്മുടെ വീട്ടിലും ദെ പൂക്കളം.." അവൾ വിളിച്ചു കൂവി..  അകത്തു നിന്ന് ഇറങ്ങി വന്ന അമ്മയുടെ മുഖത്ത് ഞാൻ കണ്ടു.. ഒരു ചെറിയ പുഞ്ചിരി.. എപ്പോഴോ ഞാൻ കണ്ടു മറഞ്ഞ ആ പുഞ്ചിരി..


Monday, 9 September 2013

Lollipop..

I leisurely walked towards her..
She was wearing a white frock with lots of frills..
She looked like an angel to me..



The lollipop in my hand was vivid.. Colourful..
I bought it for her..
For my cute princess..


She passed on a look..
My hands started shivering..
Oh!!! It slipped from my hand and kissed sand..

I walked back..
Like a loser.. Tears embraced my eyes..



Saturday, 8 June 2013

From ‘naïve’ to ‘stained’..!!!!

Can people change like this????
 

She was once tender and heartfelt..Soft-spoken and thoughtful..
But now???

Can money bring in these sort of changes???That too.. shocking???
 


She is now arrogant and stubborn..Caring her foot for the ones who love her..
She drinks.. She forgets herself and enjoys..
She changes her guys as easy as she does with her bangles..

True.. Though difficult to accept..

She is now a disaster..
She pretends to be the happiest girl on earth..
She shows off to be an extra-ordinary personality..

But, the reality???
The way she hurts others and finds pleasure..
It paved way to turn her to be a big failure in her personal life..
None in this world has a liking for her other than her parents,
as they have no other option..

                                     
Now..
She is alone..
Umpteen relationships.. Whatsapp and facebook “buddies”..
But all fake..
She couldn’t realize..
How she changed,

from ‘naïve’ to ‘stained’..!!!!